ചെങ്കഴമയും ചിറ്റേനിയും
തഴച്ചു വളർന്നിരുന്ന
പാടവിശാലതയിലേക്ക്,
ഗൃഹാതുരത്വത്തിൻറെ
നെൽമണം നെഞ്ചിലേറ്റി
വഴിതെറ്റിയെത്തിയൊരു
തെക്കൻ കാറ്റ് ,
മഴവിൽ നിറം പിടിപ്പിച്ച
കെട്ടിടസമുച്ചയത്തിൻറെ
ചുമരുകളിൽ തട്ടിത്തെറിച്ച് ,
പുറത്തു കടക്കാനാവാതെ
ശ്വാസം മുട്ടി,
കൂറ്റൻ ഇരുമ്പുഗേറ്റിനു
മുന്നിലെ പ്ലാസ്റ്റിക്
പൂക്കളത്തിൽ വീണ്
ഊർദ്ധ്വൻ വലിക്കുന്നു..
തഴച്ചു വളർന്നിരുന്ന
പാടവിശാലതയിലേക്ക്,
ഗൃഹാതുരത്വത്തിൻറെ
നെൽമണം നെഞ്ചിലേറ്റി
വഴിതെറ്റിയെത്തിയൊരു
തെക്കൻ കാറ്റ് ,
മഴവിൽ നിറം പിടിപ്പിച്ച
കെട്ടിടസമുച്ചയത്തിൻറെ
ചുമരുകളിൽ തട്ടിത്തെറിച്ച് ,
പുറത്തു കടക്കാനാവാതെ
ശ്വാസം മുട്ടി,
കൂറ്റൻ ഇരുമ്പുഗേറ്റിനു
മുന്നിലെ പ്ലാസ്റ്റിക്
പൂക്കളത്തിൽ വീണ്
ഊർദ്ധ്വൻ വലിക്കുന്നു..
- അജി ആലത്ത്.

