2015 ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഓണക്കാഴ്ച.


ചെങ്കഴമയും ചിറ്റേനിയും
തഴച്ചു വളർന്നിരുന്ന
പാടവിശാലതയിലേക്ക്, 
ഗൃഹാതുരത്വത്തിൻറെ
നെൽമണം നെഞ്ചിലേറ്റി
വഴിതെറ്റിയെത്തിയൊരു
തെക്കൻ കാറ്റ് ,
മഴവിൽ നിറം പിടിപ്പിച്ച
കെട്ടിടസമുച്ചയത്തിൻറെ
ചുമരുകളിൽ തട്ടിത്തെറിച്ച് ,
പുറത്തു കടക്കാനാവാതെ
ശ്വാസം മുട്ടി,
കൂറ്റൻ ഇരുമ്പുഗേറ്റിനു
മുന്നിലെ പ്ലാസ്റ്റിക്
പൂക്കളത്തിൽ വീണ്
ഊർദ്ധ്വൻ വലിക്കുന്നു..
- അജി ആലത്ത്.

2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

എക്സ് റേ




നെഞ്ചുവേദന
കലശലായപ്പോഴാണ്
യാത്രയായത്,
ആശുപത്രിയിലേക്ക്..

നെഞ്ചകം എക്സ്റേയിൽ
പകർത്തിയ ചിത്രവുമായി
ഡോക്ടറുടെ മുറിയിലേക്ക്..

എക്സ്റേ വ്യൂ ബോക്സിൽ
ഫിലിം കണ്ട് ,
അത്ഭുതത്തോടെ,
ഡോക്ടർ നോക്കി,
എൻറെ മുഖത്തേക്ക്..

ഹൃദയത്തിൽ തെളിഞ്ഞത്,
നിൻറെ മുഖമത്രേ ..

- അജി ആലത്ത്.