2014 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

தொலைபேசி





தூரத்திலிருந்து நீ பேசிய 
வார்த்தைகள் அனைவதும் 
பக்கத்திலிருந்து மெதுவாக 
காதில் சொன்னது போல் ,
இதயத்திற்குள் நுழைந்தது..

-
அஜி ஆலத்த் .

மல்லிப்பூ




நீ சூடும் மல்லிப்பூ
உன் புன்னகை கண்டு,
வெட்கத்துடன்
நிறம் விளறி
வாடி துடங்கியுள்ளது ..


- அஜி ஆலத்த் .

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ചലിക്കാത്ത സമയസൂചികള്‍ ➨



സമയത്തിന്‍റെ ആശുപത്രിയില്‍
ചുമരിലും
ചില്ലലമാരയ്ക്കുള്ളിലും
നിരന്നു കിടക്കുന്ന
രോഗികളുടെ നടുവില്‍
അയാളിരുന്നു -
മറ്റൊരു
പുരാതനഘടികാരം പോലെ.

ഉറ്റവര്‍ ഉപേക്ഷിച്ചുപോയ
രോഗികളില്‍
അസുഖം ഭേദമായവര്‍ ,
കൃത്യസമയങ്ങളില്‍
മണി മുഴക്കി
കര്‍മ്മം ചെയ്തു പോന്നു..
ഓര്‍മ്മത്തെറ്റു പോലെ
ഞെട്ടിയെണീറ്റ
ചിലരുടെ മണിമുഴക്കം
അസമയങ്ങളില്‍ കേള്‍ക്കാറുണ്ട് ..
മറ്റു ചിലര്‍  നീണ്ട നിദ്രയില്‍ ..

ചാവി കൊടുക്കാന്‍ പോലും
സമയമില്ലാത്ത മനുഷ്യന്‍
സമയമറിയാന്‍ പുതിയ
സംവിധാനങ്ങള്‍  തേടിയപ്പോള്‍
സമയമാപിനികള്‍ പുതിയ
അഭയകേന്ദ്രങ്ങള്‍ തേടിപ്പോയി..

കണ്ണിലുറപ്പിച്ച
സൂക്ഷ്മദര്‍ശിനിയിലൂടെ,
സമയചക്രങ്ങളുടെ
കേടുപാട് തീര്‍ക്കുമ്പോള്‍
ഓര്‍മ്മയില്‍
ഒരമ്മമുഖം കണ്ട്
അയാള്‍ പൊട്ടിക്കരഞ്ഞു..

- അജി ആലത്ത്.

2014 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

അനന്തതയില്‍ നിന്നൊരു സന്ദേശം ...



നൂറോ അഞ്ഞൂറോ
പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറം ,
ഗ്ലീസെന്നോ കെപ്ലറെന്നോ
പേര് കൊടുക്കപ്പെട്ട
ഗ്രഹത്തിലോ,
ഇനിയും
നാമകരണം ചെയ്യപ്പെടാത്ത
ഗ്രഹത്തിലോ,
നീയും ഞാനുമുണ്ടായിരിക്കും...

അവിടെ,
ഗന്ധകം മണക്കുന്ന
തീക്കാറ്റില്ല ..
ചോര പുരണ്ട നെഞ്ചില്‍
പാവക്കുഞ്ഞിനെ ചേര്‍ത്ത്
കണ്ണ് തുറന്നുറങ്ങുന്ന
പിഞ്ചോമനകളില്ല ..
ദൈവങ്ങളും മതങ്ങളും
മനസ്
തീറെഴുതിയെടുത്തിട്ടില്ല ..

പരിശുദ്ധ പ്രണയത്തിന്‍
പ്രകാശം പ്രസരിക്കുന്ന
പകല്‍ വേളകളും
നിര്‍മല നിലാവൊളി
നിദ്രയില്‍ നിറയുന്ന
നിശായാമങ്ങളും
ആ സ്വപ്നതീരത്തെ
കളങ്കപ്പെടാത്ത
ആദിമഭൂമിക്ക്
സമാനമാക്കുന്നു..

പ്രണയാതുരമായ ഏതോ
ഒരു രാത്രിയില്‍,
ആകാശത്ത് കണ്ണു ചിമ്മുന്ന
ഒറ്റ നക്ഷത്രത്തിനെ നോക്കി,
അതിനു ചുറ്റും
കറങ്ങുന്നൊരു ഭൂമിയില്‍
പണ്ട് നമ്മള്‍
ജീവിച്ചിരുന്നുവെന്ന്
ഞാന്‍ മന്ത്രിക്കും,
നിന്‍റെ  കാതില്‍..

- അജി ആലത്ത്.