ഒടുവിലത്തെ വാഹനവും
പടി കടന്നു പോകെ ,
പടിവാതിലടച്ച് ,
മിഴി തുടച്ച്,
മുത്തച്ഛൻ
ഉമ്മറത്തെ
ചാരുകസേരയിലിരുന്നു..
പടി കടന്നു പോകെ ,
പടിവാതിലടച്ച് ,
മിഴി തുടച്ച്,
മുത്തച്ഛൻ
ഉമ്മറത്തെ
ചാരുകസേരയിലിരുന്നു..
ഓണനിലാവ്
പാൽക്കടലാക്കിയ
മുറ്റത്തെ കോണിൽ
പേരക്കുട്ടിയുപേക്ഷിച്ചു പോയ
കുരങ്ങൻപാവയും ചെണ്ടയും
കൈയിലെടുത്ത് ,
മുത്തശ്ശിയും,
അടുത്തുവന്ന്
ഉമ്മറപ്പടിയിലിരുന്നു...
പാൽക്കടലാക്കിയ
മുറ്റത്തെ കോണിൽ
പേരക്കുട്ടിയുപേക്ഷിച്ചു പോയ
കുരങ്ങൻപാവയും ചെണ്ടയും
കൈയിലെടുത്ത് ,
മുത്തശ്ശിയും,
അടുത്തുവന്ന്
ഉമ്മറപ്പടിയിലിരുന്നു...
ഇനിയത്തെയോണത്തി -
നാരെന്നുമെന്തെന്നു-
മാർക്കറിയാമെന്ന
പഴയ കവിത
തന്നോർമ്മയിലിരുവരും
മൗനത്തിലമരവെ ,
നാരെന്നുമെന്തെന്നു-
മാർക്കറിയാമെന്ന
പഴയ കവിത
തന്നോർമ്മയിലിരുവരും
മൗനത്തിലമരവെ ,
മുത്തശ്ശിയുടെ
മടിയിലെ പാവ,
പെട്ടെന്ന്
ഞെട്ടിയുണർന്ന് ,
വിരഹവേദനയിൽ
മുഴക്കാൻ മറന്ന
വാദ്യഘോഷം തുടരുകയും,
തിരിയുന്ന ചാവിയുടെ -
യവസാന മുറുക്കത്തിൽ
പിടഞ്ഞൊടുങ്ങുകയും
ചെയ്തതോടെ,
ഒരു നീണ്ട തേങ്ങലോടെ
മുത്തശ്ശി,
മുത്തച്ഛൻറെ
മാറിലേക്ക്
തലചായ്ച്ചു.
മടിയിലെ പാവ,
പെട്ടെന്ന്
ഞെട്ടിയുണർന്ന് ,
വിരഹവേദനയിൽ
മുഴക്കാൻ മറന്ന
വാദ്യഘോഷം തുടരുകയും,
തിരിയുന്ന ചാവിയുടെ -
യവസാന മുറുക്കത്തിൽ
പിടഞ്ഞൊടുങ്ങുകയും
ചെയ്തതോടെ,
ഒരു നീണ്ട തേങ്ങലോടെ
മുത്തശ്ശി,
മുത്തച്ഛൻറെ
മാറിലേക്ക്
തലചായ്ച്ചു.
- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ