മഹാനഗരത്തിലെ
നാലു ചുവരുകള്‍
ചേര്‍ത്ത കൂടുകളൊന്നില്‍
കുഞ്ഞിക്കിളിയെ
തായ്മൊഴി പഠിപ്പിക്കാന്‍
തീരുമാനിച്ചത്
അച്ഛന്‍ കിളിയാണ്..
നാലു ചുവരുകള്‍
ചേര്‍ത്ത കൂടുകളൊന്നില്‍
കുഞ്ഞിക്കിളിയെ
തായ്മൊഴി പഠിപ്പിക്കാന്‍
തീരുമാനിച്ചത്
അച്ഛന്‍ കിളിയാണ്..
പച്ചപ്പട്ട് പുതച്ച പാടങ്ങളും,
പറമ്പും,പനന്തത്തയും,
മഴപെയ്തു നനഞ്ഞ
നാട്ടുവഴികളും
സ്വപ്നം കണ്ട്
അച്ഛന്‍ കിളി
കുഞ്ഞിക്കിളിക്ക്
ചൊല്ലിക്കൊടുത്തു..
അ = അമ്മ
ആ = ആന.
പറമ്പും,പനന്തത്തയും,
മഴപെയ്തു നനഞ്ഞ
നാട്ടുവഴികളും
സ്വപ്നം കണ്ട്
അച്ഛന്‍ കിളി
കുഞ്ഞിക്കിളിക്ക്
ചൊല്ലിക്കൊടുത്തു..
അ = അമ്മ
ആ = ആന.
പഠനം പുരോഗമിക്കേ ,
സംശയം തീര്‍ക്കാന്‍
കുഞ്ഞിക്കിളി
അടുക്കളയിലേക്കോടി
അമ്മക്കിളിയോട് ചോദിച്ചു,
ഉ= ഉറി .
ഉറിയെന്നാലെന്തമ്മേ ?
സംശയം തീര്‍ക്കാന്‍
കുഞ്ഞിക്കിളി
അടുക്കളയിലേക്കോടി
അമ്മക്കിളിയോട് ചോദിച്ചു,
ഉ= ഉറി .
ഉറിയെന്നാലെന്തമ്മേ ?
മോഡുലാർ കിച്ചണിൽ
പേരെഴുതിയൊട്ടിച്ച
പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന്
ചേരുവകളുമായി
ഗ്യാസ് റേഞ്ചിലേയ്ക്കും ,
വെന്തെരിഞ്ഞ് ,
പാത്രം കഴുകുന്നിടത്തേയ്ക്കും,
അവിടെ നിന്ന് വീണ്ടും
ഗ്യാസ് റേഞ്ചിലേയ്ക്കും
ഓടുന്നതിനിടയിൽ
ചോദ്യം കേട്ട്
അമ്മക്കിളി
ഒരു നിമിഷം
മുകളിലേക്ക് നോക്കി..
പേരെഴുതിയൊട്ടിച്ച
പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന്
ചേരുവകളുമായി
ഗ്യാസ് റേഞ്ചിലേയ്ക്കും ,
വെന്തെരിഞ്ഞ് ,
പാത്രം കഴുകുന്നിടത്തേയ്ക്കും,
അവിടെ നിന്ന് വീണ്ടും
ഗ്യാസ് റേഞ്ചിലേയ്ക്കും
ഓടുന്നതിനിടയിൽ
ചോദ്യം കേട്ട്
അമ്മക്കിളി
ഒരു നിമിഷം
മുകളിലേക്ക് നോക്കി..
ഓലക്കീറിനിടയിലൂടെ
ഒലിച്ചിറങ്ങിയൊരു
സൂര്യരശ്മി
ഉറിയിലെ മണ്‍ചട്ടിയുടെ
വക്കിലൊരു
മഴവില്ല് തീര്‍ത്തതു കണ്ട്
കുഞ്ഞിക്കിളിയോട്
പറഞ്ഞു,
''ദാ ..
നോക്കു മോളെ, ഉറി ''
ഒലിച്ചിറങ്ങിയൊരു
സൂര്യരശ്മി
ഉറിയിലെ മണ്‍ചട്ടിയുടെ
വക്കിലൊരു
മഴവില്ല് തീര്‍ത്തതു കണ്ട്
കുഞ്ഞിക്കിളിയോട്
പറഞ്ഞു,
''ദാ ..
നോക്കു മോളെ, ഉറി ''
- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ