പ്രളയപയോധിയിൽ ...
മന്ത്രോച്ചാരണങ്ങളാലും
ഭജനാലാപങ്ങളാലും മുഖരിതം..
ചന്ദനത്തിരിയുടെയും
ധൂപത്തിൻറെയും സുഗന്ധം..
സർവാഭരണവിഭൂഷിതനായി
സുസ്മേരവദനനായ് ഭഗവാൻ..
എന്നെയും
പ്രിയപ്പെട്ടവരെയും
രക്ഷിക്കണേ എന്ന്
കണ്ണടച്ച് ,
ഉള്ളുരുകി
പ്രാർത്ഥിച്ചു
കണ്ണ് തുറന്നപ്പോൾ
മുന്നിൽ
ഭഗവാനില്ല ..
പ്രളയജലത്തിൻറെ
ഒഴുക്കിൽ
നിലയില്ലാതെ നീന്തുമ്പോൾ
ഓളക്കൈകളിൽ
മുങ്ങിത്താണ്
'രക്ഷിക്കണേ '
എന്ന് ഭഗവാൻ ..
- അജി ആലത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ