2014 നവംബർ 25, ചൊവ്വാഴ്ച

காதல் பரிசு


நரம்பு முறித்து விட்ட போது
பாய்ந்த ரத்தத்தின் சிவப்பு மட்டும் தான்
என்னுடன் இருக்கிறது..
உன் திருமணத்திற்கு
கை வடிவமைப்புக்காக
என் காதலின் பரிசு .
- அஜித் குமார்.

പാരിതോഷികം -


സിര മുറിച്ചപ്പോഴൊഴുകി -
പ്പരന്ന രക്തച്ചുവപ്പ് മാത്രമേ
കൈയിലുള്ളൂ സഖി,
നിനക്ക്
നിക്കാഹിന്
കൈയിലണിയും
മെഹന്ദിക്കായെൻ
മൊഹബ്ബത്തിന്നുപഹാരം .

അജി ആലത്ത്.

2014 നവംബർ 13, വ്യാഴാഴ്‌ച

പാമ്പുകൾക്ക് മാളമുണ്ട് .. ഒരു ശിശുദിന ചിന്ത




എരിവെയിലേറ്റുരുകുമ്പോഴുമമ്മ
മോഹിക്കുന്നു,
വെയിലേറ്റു വാടാതെ ,പൊൻ മകൾ
വളർന്നു വലുതായീടുവാൻ..

പെരുമഴ നനഞ്ഞു കുതിരുമ്പോഴുമമ്മ
കൊതിക്കുന്നു,
മഴയേറ്റു നനയാതെ, കുളിരാതെ തൻ മകൾ
സുഖമായ് കഴിഞ്ഞീടുവാൻ ..

വിശന്നു വലഞ്ഞും ,
ദാഹിച്ചു കുഴഞ്ഞുമന്നത്തെ
സമ്പാദ്യവുമായമ്മ
കുടിലിലെത്തുമ്പോൾ,
നാഥനില്ലാ വീട്ടിലേകയായ്
കാത്തിരിക്കും മകൾക്കു നേരെ
നാലു ദിക്കിൽ നിന്നും നീളുന്ന
കാമക്കണ്ണുകൾ കണ്ട് ..
ഒരു നിമിഷം തളർന്നു നിന്ന്  ..
മറു നിമിഷം ,
സ്നേഹവാഗ്ദാനങ്ങളിൽ
കാലിടറിയതിനു
ദാനമായ് കിട്ടിയ
കുഞ്ഞിനെയും തോളിലേറ്റി
തെരുവിലേക്കിറങ്ങുന്നു ..

ഇനി,
വെയിലേറ്റാലും ,
മഴ നനഞ്ഞാലും,
നീയെന്നരികിലുണ്ടല്ലോ -
യെന്നമ്മമനമാശ്വസിക്കുമ്പോൾ,
ഒന്നുമറിയാതെ,
മകളുറങ്ങുന്നു..
പട്ടുമെത്തയിലെന്ന പോലവേ..

- അജി ആലത്ത്.

2014 നവംബർ 11, ചൊവ്വാഴ്ച

கடைசி கவிதை


உன் இதயத்தில்
நான் இறந்த நொடியில்
என் இதயத்தில்
கவிதையும்  இறந்துள்ளன..

- அஜித்குமார்.

അവസാനത്തെ കവിത.



നിൻറെ ഹൃദയത്തിൽ 
ഞാൻ മരിച്ചു വീഴുന്ന നിമിഷം,
എൻറെ ഹൃദയത്തിൽ 
കവിതയും വീണു മരിക്കും..

- അജി ആലത്ത്.

2014 നവംബർ 4, ചൊവ്വാഴ്ച

ക്യാമറയോട് -



എനിക്ക് അസൂയയാണ്,
ഈ ക്യാമറയോട് ..

നിൻറെ സൗന്ദര്യമെല്ലാ -
മൊപ്പിയെടുത്ത് ,
നിന്നെയാകെയുള്ളി-
ലാവാഹിച്ചിരിക്കുന്ന
ക്യാമറയ്ക്കുള്ളിലെ
ലെൻസിനോട് ..

എങ്കിലും ക്യാമറേ ,
നീയറിയുക,
നിനക്കാവാഹിക്കാനാവുക,
അവളുടെ
ബാഹ്യസൗന്ദര്യം മാത്രം..

ആ കണ്ണുകൾക്കുള്ളിൽ
വിടരുന്ന പുഞ്ചിരി..
ആ പുഞ്ചിരിയുടെയുള്ളിൽ
എന്നെ മാത്രം കാണുന്ന
അവളുടെ മനസ്സ് ...
ആ മനസ്സിൽ നിറഞ്ഞു പൂക്കുന്ന
എന്നെക്കുറിച്ചുള്ള
ഓർമ്മകൾ..

ഇതൊന്നും കാണാൻ
നിനക്ക് കഴിവില്ലല്ലോ-
യെന്നറിയുമ്പോൾ
എൻറെ അസൂയ,
സഹതാപത്തിന് വഴി മാറുന്നു.

- അജി ആലത്ത്.