2016 ഫെബ്രുവരി 23, ചൊവ്വാഴ്ച
2016 ഫെബ്രുവരി 17, ബുധനാഴ്‌ച
1994 ഒക്ടോബർ 24
താപ്തിനദിയെ
ഇന്നലെ പെയ്ത മഴ
നാണം കുണുങ്ങിയായ
ലാവണ്യവതിയാക്കി..
ഇന്നലെ പെയ്ത മഴ
നാണം കുണുങ്ങിയായ
ലാവണ്യവതിയാക്കി..
പ്രിയതമൻറെ -
യരുകിലേക്കവൾ
ധൃതിയിലൊഴുകി ..
യരുകിലേക്കവൾ
ധൃതിയിലൊഴുകി ..
മുകളിൽ ,
ഭുസാവലിൻറെ
ഹൃദയഭാഗത്തെ
ഇരുമ്പു പാലത്തിൽ
പ്രണയിനിക്ക്
കത്തെഴുതാനിരുന്ന
യുവാവിൽ നിന്നും
ഇന്നിലേക്കുള്ള
ദൂരമാണ്
നമ്മുടെ ജീവിതകഥ.
ഭുസാവലിൻറെ
ഹൃദയഭാഗത്തെ
ഇരുമ്പു പാലത്തിൽ
പ്രണയിനിക്ക്
കത്തെഴുതാനിരുന്ന
യുവാവിൽ നിന്നും
ഇന്നിലേക്കുള്ള
ദൂരമാണ്
നമ്മുടെ ജീവിതകഥ.
താപ്തിക്ക്
പിന്നിലേക്കൊഴുകാനാവില്ല..
അന്നു തപാൽപ്പെട്ടിയിൽ
വീഴാത്ത കത്തിന്
ഇന്ന് പ്രസക്തിയുമില്ല..
പിന്നിലേക്കൊഴുകാനാവില്ല..
അന്നു തപാൽപ്പെട്ടിയിൽ
വീഴാത്ത കത്തിന്
ഇന്ന് പ്രസക്തിയുമില്ല..
പിന്നിലേക്കൊഴുകാൻ
കഴിയുന്നത് ,
ഓർമ്മകൾക്കു മാത്രം..
കഴിയുന്നത് ,
ഓർമ്മകൾക്കു മാത്രം..
ഓളങ്ങളിൽ തെളിയുന്ന
ഓർമ്മകളെ താലോലിച്ച്,
നരച്ചു തുടങ്ങിയ
മുടിയിഴകളൊതുക്കി
അന്നത്തെ യുവാവ് ,
കവിത കുറിക്കുന്നു..
ഓർമ്മകളെ താലോലിച്ച്,
നരച്ചു തുടങ്ങിയ
മുടിയിഴകളൊതുക്കി
അന്നത്തെ യുവാവ് ,
കവിത കുറിക്കുന്നു..
- അജി ആലത്ത്
' വേനലിൽ ഒരു മഴ '
കനലെരിയുന്ന മനസിലേക്ക് ,
ചുട്ടു പഴുത്ത
ഹൃദയച്ചുമരുകൾ നനച്ച് ,
പാതി വെന്ത ചിന്തകളാൽ
പുകഞ്ഞു നീറുന്ന
മസ്തിഷ്കം തണുപ്പിച്ച്,
നനു നനെ പൊഴിഞ്ഞ
നിൻറെ മൊഴിമുത്തുകൾ,
കത്തുന്ന വേനലിൽ പെയ്ത
തെളിനീർമഴ
കരിഞ്ഞുണങ്ങാൻ തുടങ്ങിയ
പുൽക്കൊടിക്കെന്നപോലെ
എനിക്കു നൽകിയത് ,
പുതു ജീവനാണ് .
- അജി ആലത്ത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)

