2015 ഡിസംബർ 3, വ്യാഴാഴ്‌ച

കാലാന്തരത്തിൽ നേടിയത്



ഊണു കഴിക്കാൻ
രണ്ടേകാൽ രൂപ
ഇല്ലാത്തതിനാൽ
എണ്‍പതു പൈസയ്ക്ക്
രണ്ടു ദോശ മാത്രം
വാങ്ങിത്തിന്ന്,
ചൂടുവെള്ളവും
കുടിച്ചിറങ്ങിയ
കാലത്തിൽ നിന്നും ,
കുടുംബത്തോടൊന്നിച്ച്
ഹോട്ടലിൽക്കയറി,
രണ്ടായിരത്തിമുന്നൂറ്റിയമ്പതു
രൂപയുടെ ബില്ലിന്
നൂറ്റിയമ്പതു രൂപ
ടിപ്പും കൊടുത്തിറങ്ങുമ്പോൾ
അയാൾക്ക്
കഴിക്കാൻ കഴിഞ്ഞത്,
പാതി വേവിച്ച പച്ചക്കറിയും,
എണ്ണ ചേർക്കാത്ത റൊട്ടിയും,
പഞ്ചസാരയും പാലുമില്ലാത്ത
ചായയുമായിരുന്നു..

- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ