2015 ഫെബ്രുവരി 18, ബുധനാഴ്‌ച

സങ്കീർണ്ണമായ രണ്ടു ദേശീയപ്രശ്നങ്ങൾ -


പള്ളിപ്പറമ്പിലെ
മാങ്കൊമ്പിലിരുന്ന്
മാന്തളിരുണ്ട്
മതിമറന്നു പാടിയ
കുയിലിൻറെ പാട്ടിന്
അമ്പലമുറ്റത്തെ
ചെമ്പകച്ചില്ലയിൽ
പൂമണമേറ്റ്
മയങ്ങിയിരുന്ന
പെണ്‍കുയിൽ
മറുപാട്ട് പാടി..

പാട്ടും മറുപാട്ടും
തുടരവേ,
പാട്ടിൻറെ ഈണങ്ങളിൽ
കുയിലുകൾ
ഹൃദയം കൈമാറുന്നത്  
ഒളിക്കണ്ണു കൊണ്ട് കണ്ട
സദാചാരപാലകർ
രോഷം പൂണ്ടട്ടഹസിച്ചു-

'' ലൗ ജിഹാദ്..ലൗ ജിഹാദ്."

ഇരുകുയിലുകളുമ-
വരുടെ കണ്ണ് വെട്ടിച്ച്
പ്രാണനും കൊണ്ടു
പറന്ന് ,തളർന്ന്
പുഴ കടന്നെത്തിയത്
ഇല്ലിക്കാടും
വന്മരങ്ങളും നിറഞ്ഞ
വനമേഖലയിലാണ്..

ആശ്വാസത്തോടെ,
ആണ്‍കുയിൽ
ഇണയെ നോക്കി
കണ്ണിറുക്കി-
യുറക്കെ പാടി ..

'' ഘർവാപ്പസി.. ഘർവാപ്പസി ''

- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ