അവധിക്കാല സായാഹ്നം
ആഘോഷമാക്കി
പുഷ്പോദ്യാനം
മനുഷ്യസാഗരമായ്
മാറിയപ്പോഴും,
വിടർന്നു നിന്ന
പൂവുകൾക്കിടയിൽ ,
ചിരി തൂകുന്ന
വദനങ്ങൾക്കിടയിൽ,
നിൻറെ മുഖം കണ്ടെത്താൻ
നിമിഷനേരം പോലുമെനിക്ക്
വേണ്ടി വന്നില്ല..,
ആഘോഷമാക്കി
പുഷ്പോദ്യാനം
മനുഷ്യസാഗരമായ്
മാറിയപ്പോഴും,
വിടർന്നു നിന്ന
പൂവുകൾക്കിടയിൽ ,
ചിരി തൂകുന്ന
വദനങ്ങൾക്കിടയിൽ,
നിൻറെ മുഖം കണ്ടെത്താൻ
നിമിഷനേരം പോലുമെനിക്ക്
വേണ്ടി വന്നില്ല..,
മൂന്നരയുടെ മണി
മുഴങ്ങുമ്പോൾ,
പാഠശാലയുടെ
കവാടം തുറന്നൊഴുകുന്ന
വെള്ളയുടെയും പച്ചയുടെയും
വെള്ളച്ചാട്ടത്തിൽ നിന്ന്
ഇരു വശത്തും മെടഞ്ഞിട്ട
മുടിയുമായി,
കണ്ണുകളിലൊളിപ്പിച്ച
ചിരിയുമായി വരുന്ന
നിന്നെ കണ്ടെത്താൻ
നിഷ്പ്രയാസമന്നെനിക്ക്
കഴിഞ്ഞിരുന്ന പോലെ..
മുഴങ്ങുമ്പോൾ,
പാഠശാലയുടെ
കവാടം തുറന്നൊഴുകുന്ന
വെള്ളയുടെയും പച്ചയുടെയും
വെള്ളച്ചാട്ടത്തിൽ നിന്ന്
ഇരു വശത്തും മെടഞ്ഞിട്ട
മുടിയുമായി,
കണ്ണുകളിലൊളിപ്പിച്ച
ചിരിയുമായി വരുന്ന
നിന്നെ കണ്ടെത്താൻ
നിഷ്പ്രയാസമന്നെനിക്ക്
കഴിഞ്ഞിരുന്ന പോലെ..
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ