തോവാളയിലെ പൂന്തോട്ടത്തിൽ
തേനുണ്ട് മയങ്ങിപ്പോയ
രണ്ടു ഭൃംഗ സ്നേഹിതർ
കണ്ണ് തുറന്നപ്പോൾ ,
ഒരാൾ തലസ്ഥാനനഗരിയിലെ
സർക്കാർ പൂക്കളത്തിലും ,
മറ്റേയാൾ പുത്തൻപള്ളി
വ്യാകുല മാതാവിൻറെ
സെമിത്തേരിയിലെ
കുഴിമാടത്തിനരികിലുമായിരുന്നു.
സ്ഥലകാലഭ്രമത്തിൽപ്പെട്ട
ഭൃംഗ സുഹൃത്തുക്കൾ
നാഞ്ചിനാടിൻറെ നെൽ മണം തേടി
പറക്കാൻ തുടങ്ങിയെങ്കിലും
വിളപ്പിൽശാലയുടെയും
ലാലൂരിൻറെയും
ക്ലോറോഫോം മണത്തിൽ
വീണ്ടും മയങ്ങി വീണു..
എന്നെന്നേയ്ക്കുമായി.
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ