2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

നൂറു മുളകും കല്ലുപ്പും



നാലു സെറ് പുരയിടത്തിലെ
ഓടിട്ട വീട്ടി
ജാനുവമ്മയെ തനിച്ചാക്കി
മക യാത്രയായിട്ടി -
ന്നേയ്ക്കിരു വ്യാഴവട്ടം.

വീട്ടുമുറ്റത്തെ വെട്ടോഴി
നടപ്പാതയ്ക്കും
നടപ്പാത, നാലുവരി രാജപാതയ്ക്കും
വഴി മാറിക്കഴിഞ്ഞു ..

നാരായണറെ പലചരക്കുകട
മൂലധന ഭീമറെ ആഗോളതാഡനത്തി
നട്ടെല്ലൊടിഞ്ഞു വീണു..

' മാളി 'ലെ ഹൈപ്പ മാക്കെറ്റിലേയ്ക്ക്
തുണിസഞ്ചിയുമായി കയറി വന്ന
ജാനുവമ്മയെ ഗ്ലോബ സെക്യൂരിറ്റി
തടഞ്ഞു നിത്തി .
' എന്താ വേണ്ടത്?'
' നൂറു മുളകും കല്ലുപ്പും’

എസ്കലേറ്ററുകളി കൂടി
ബഹുനിലക പ്രതിധ്വനിച്ച പുശ്ചച്ചിരി
കണ്ണാടിച്ചുമരുക പ്രതിഫലിപ്പിച്ചു..

കെന്റക്കി ഫ്രൈഡ്ചിക്കറെ ബോഡ് കാട്ടി
കൊട്ടാരം വാതി സൂക്ഷിപ്പുകാ പ്പിച്ചു -

'അവിടേക്ക് പൊക്കോ തള്ളെ ,
വയസു കാലത്ത് ചോറും കറീം വയ്ക്കാനും
പാത്രം കഴുകാനും നിക്കണ്ട ..'


ഇനിയുള്ള കാലം
രസന ,
മോച്ചറി മസാലസ്വാദുകളുടേതെന്ന
തിരിച്ചറിവിൽ   
ജാനുവമ്മ
തുണി സഞ്ചി വലിച്ചെറിഞ്ഞ്
കെ. എഫ്. സി യുടെ
ആധുനിക അടുക്കളയിലെ
വറചട്ടിയിലെ 
തിളയ്ക്കുന്ന മസാലക്കൂട്ടുകളിലേക്ക്
മുങ്ങാംകുഴിയിട്ടു ..


- അജി ആലത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ