കറവക്കാരൻ
കരുണൻറെ
കൈവിരലുകൾക്കിടയിലൂടെ
ക്ഷീരശരങ്ങൾ
പാൽപ്പാത്രത്തിൽ
പതിക്കുന്ന താളത്തിന്
കാതോർത്ത്,
അവൻ നിന്നു-
ഊഴം കാത്ത്.
പെരുന്നാളിന്
വിരുന്ന് വരുന്ന
പുയ്യാപ്ലയുടെ
തക്കാരത്തിന്
എന്താ സ്പെഷല് ന്ന
കറവക്കാരൻറെ
ചോദ്യത്തിന്
അവനെ നോക്കി
അഹമ്മദ് സാഹിബ് പറഞ്ഞു,
''ഇളംമാംസത്തിന് സ്വാദ് കൂടും''
വിടർന്ന കണ്ണുകളിൽ
പാലുകുടിക്കാനുള്ള
അക്ഷമയെക്കാളേറെ
കഴുത്തിൽ
വലിഞ്ഞു മുറുകുന്ന
കയറു നൽകുന്ന
വേദനയുടെ
ദൈന്യത്തോടെ
അവൻ നിന്നു -
ഊഴം കാത്ത്..
- അജി ആലത്ത്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ