2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ആർക്കു വേണ്ടി ?




വടക്കു നിന്നെത്തുന്നൊരു
മേടക്കാറ്റിന്നാശ്ലേഷത്തിൽ
ചില്ലകളുലയുമ്പോൾ ,
കുഞ്ഞിക്കൈകൾ സ്വപ്നം കണ്ട് ,
പൊഴിയാനൊരുങ്ങി നിൽക്കുന്നുണ്ട് ,
മനസ്സിൽ മധു നിറച്ചും
കൊണ്ടൊരു മാമ്പഴം .

ഞെട്ടറ്റുവീഴും വേളയിലടുത്തെത്തി-
യെടുത്തുംകൊണ്ടോടിപ്പോകാൻ
ഉണ്ണികളാരുമിനിയീ
വഴി വരികയേയില്ലെന്ന
വ്യഥയിലെൻ ജന്മമേ
വ്യർത്ഥമെന്ന്
വിഷാദവതിയായ്
മൊഴിയുന്നുണ്ടീ തേന്മാവും ..

- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ